Trending jokes of today:
ബഡ്ജറ്റ്
ബാവുസാമി
എന്താ ജോമു
മൊട്ട
മൃണാള്‍
തങ്കന്‍ ചേട്ടന്‍
ചന്ദ്രയാന്‍
അരിക്കൊമ്പൻ
ബിഗ്‌ബോസ്സ്
ആറ്റുകാൽ പൊങ്കാല
കെ-റെയില്‍
ഒമൈക്രോണ്‍
താലിബാന്‍
ഓണക്കിറ്റ്‌
ഇ ബുള്‍ ജെറ്റ്
MVD
ഉള്ളിസുര
വാക്സിന്‍
ബോബി ചെമ്മണ്ണൂര്‍
ഡ്രാഗൺ കുഞ്ഞുങ്ങൾ
കോവിഡ്
കൊറോണ
കോണ്‍ഗ്രസ് MLA
ചുഞ്ചു നായർ പൂച്ച
തൃശൂര്‍ എനിക്ക് വേണം
സതീശന്റെ മോൻ
കുമ്മോജി
വിക്ലങ്കന്‍ ആയ തുംബി
പെട്രോള്‍
Modi
BJP
കമ്മി
സംഘി
സുടാപ്പി
കൊങ്ങി

JokesMalayalam.com

Pictures
Videos
Photo Comments
Audio
Messages



Dear Poppy, Johns & all the കുട മേക്കേഴ്സ്...
"Dear Poppy, Johns & all the കുട മേക്കേഴ്സ്..."

ഈ വിസില്‍ ഉള്ള കുടയും, വെള്ളം ചീറ്റുന്ന കുടയും, ഏറ്റവും വലിയ ചെറിയ കുടയും,.  സെൽഫി സ്റ്റിക്ക് കുടയും  ഉണ്ടാക്കുന്ന നിങ്ങള്‍ക്ക്.....
'എവിടെയെങ്കിലും മറന്നു വെച്ചാല്‍ സ്വയം ഓര്‍മ്മിപ്പിക്കുന്ന കുട' ഉണ്ടാക്കാന്‍  പറ്റുവോ? അമ്മ വീട്ടിൽ കയറ്റുന്നില്ല അതു കൊണ്ടാ..

പറ്റില്ല അല്ലേ....

ജീവിക്കാൻ ഉള്ള ആഗ്രഹം കൊണ്ട് ചോദിച്ച് പോയതാ....


😂😂😜😝🤣🙊🙊🤣🤣🤣

ദന്താശുപത്രിക്ക് മുന്നിൽ വയ്ക്കാവുന്ന ബൈബിളിലെ വാചകം
​ബിഡിഎസ്സ്
പാസ്സായ ഒരു യുവാവിന് ഒരു ദന്താശുപത്രി തുടങ്ങണം. ശുദ്ധഗതിക്കാരനായ
ക്രിസ്ത്യാനിയായതിനാൽ തന്റെ ആശുപത്രിയുടെ മുമ്പിൽ വേദപുസ്തകത്തിലെ ഒരു
വാക്യം എഴുതി വയ്ക്കുവാൻ തീരുമാനിച്ചു. വേദപുസ്തകം മുഴുവൻ നോക്കിയിട്ട്
യുക്തമായ യാതൊരു വാക്യവും കിട്ടുന്നില്ല. മർത്തോമ്മാ സഭയിലെ ഒരു ബിഷപ്പിനെ
കണ്ട് തന്റെ പ്രശ്നം അവതരിപ്പിച്ചു. തിരക്കിനിടയിൽ ഇക്കാര്യം ആലോചിക്കുവാൻ
സമയമില്ലാത്തതിനാലും ഒഴിവാക്കുവാനായി തിരുമേനി ഒരുപായം പ്രയോഗിച്ചു: ‘മോനേ,
നീ ചെന്ന് ക്രിസോസ്റ്റം തിരുമേനിയെ കാണണം. അദ്ദേഹം ഈ കാര്യത്തിൽ
മിടുക്കനാ.’


ദന്തഡോക്ടർ ഉടനെ ക്രിസോസ്റ്റം തിരുമേനിയുടെ അടുക്കൽ ചെന്നു.

ക്രിസോസ്റ്റം
തിരുമേനി പറഞ്ഞു: ‘എനിക്ക് വേദപുസ്തകത്തിലെ വളരെ കുറച്ചു കാര്യങ്ങള‌േ
അറിയൂ. എങ്കിലും വന്ന സ്ഥിതിക്ക് സങ്കീർത്തനം 81 ന്റെ പത്താം വാക്യം
വായിച്ചു നോക്കുക.’

ദന്തഡോക്ടർ ഉടനെ വേദപുസ്തകം തുറന്നു വായിച്ചു – നിന്റെ വായ് വിസ്താരത്തിൽ തുറക്കുക.

😂😂😜😝🤣🙊🙊🤣🤣🤣

മാറ്റം
*മാറ്റം*

പണ്ട് വീടിനകത്ത് നിന്ന് ഭക്ഷണവും പുറത്ത് കക്കൂസുമായിരുന്നു.

ഇന്ന് പുറത്ത് നിന്ന് ഭക്ഷണവും വീടിനുളളിൽ നിറയേ കക്കൂസും.

എന്തൊരു മാറ്റാല്ലേ!!!

😂😂😜😝🤣🙊🙊🤣🤣🤣

ഭാര്യ ഭർത്താവിന്റെ കുഴിമാടത്തിൽ  ഇരുന്ന് കരഞ്ഞുകൊണ്ട് പറയുന്നു
ഭാര്യ ഭർത്താവിന്റെ കുഴിമാടത്തിൽ  ഇരുന്ന് കരഞ്ഞുകൊണ്ട് പറയുന്നു

" നമ്മുടെ കുഞ്ഞു മകൻ സ്കൂളിലേക്ക് പുതിയ ഷൂസ് ചോദിച്ച് കൊണ്ടിരിക്കുന്നു.

മകൾ അവൾക്ക് മൊബൈൽ ഫോണിനായി നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നു.

എനിക്കാണെങ്കിൽ വസ്ത്രങ്ങളെല്ലാം പഴയതായി പോയല്ലോ .''

അപ്പോൾ കുഴിയിൽ  നിന്ന് കനത്ത ശബ്ദം വന്നു...........

" *മരിച്ചു പോയതാണ് ഗൾഫിൽ പോയതല്ല*"

ഞെട്ടിക്കുന്ന സത്യം - ആമയും മുയലും
💥💥💥💥ഞെട്ടിക്കുന്ന സത്യം 💥💥💥💥

പണ്ട് മുയലും ആമയും തമ്മിൽ ഓട്ട മത്സരം നടത്തിയപ്പോൾ ജയിച്ചത് മുയൽ തന്നെയാണ് എന്ന സത്യം ഇപ്പോൾ പുറത്ത് വന്നു. അന്നത്തെ റഫറി ഒരു തമിഴൻ ആയിരുന്നത്രേ. മുയൽ ആണോ ജയിച്ചത് എന്ന് ചോദിച്ചപ്പോൾ 'ആമ'എന്ന് പറഞ്ഞത് എല്ലാവരും തെറ്റിദ്ധരിച്ചതാണ്.



😜😜😜😜

ഒരിടത്ത് ഒരു രാജാവുണ്ടായിരുന്നു.
ഒരിടത്ത് ഒരു രാജാവുണ്ടായിരുന്നു.

അദേഹത്തിന് 10 ഭീമാകാരന്മാരായ നായ്ക്കൾ ഉണ്ടായിരുന്നു.

തൻറെ മന്ത്രിമാര് എന്തെങ്കിലുംതെറ്റു ചെയ്തു എന്ന് ബോധ്യപ്പെട്ടാൽ അവരെ ഈ നായ്ക്കളെ കൊണ്ട് കടിച്ചു കൊല്ലുകയായിരുന്നു അദേഹത്തിന്റെ രീതി.



അങ്ങനെയിരിക്കെ ഒരു ദിവസം ഏതോ ഒരു സുപ്രധാന കാര്യം തീരുമാനിക്കുനതിൽ ഒരു മന്ത്രിക്കു തെറ്റു പറ്റി.



അതിൽ കുപിതനായ രാജാവ് മന്ത്രിയെ നായ്ക്കൾക്ക് ഇട്ടുകൊടുക്കാൻ ഉത്തരവിട്ടു.



ഇത് കേട്ട മന്ത്രി രാജാവിനോട് അപേക്ഷിച്ചു..



``അല്ലയോ മഹാരാജൻ, ഞാൻ താങ്കളെ 10 വര്ഷമായി സേവിക്കുന്നതല്ലേ..




അടിയനു ഒരു 10 ദിവസം കൂടി ജീവിക്കാനുള്ള അനുവാദംതന്നാലും...!
രാജാവ് അത് സമ്മതിച്ചു.



മന്ത്രി നായ്ക്കളെ സംരക്ഷിക്കുന്ന കാവൽക്കാരന്റെ അടുത്തു ചെന്നു..


അടുത്ത പത്തു ദിവസത്തേക്ക് നായ്ക്കളുടെ കാവൽക്കാരൻ ആവാൻ ആഗ്രഹംഉണ്ടെന്നു അറിയിച്ചു...


ഇത് കേട്ട് അമ്പരന്നു പോയ കാവൽക്കാരൻ മന്ത്രിയുടെ ആഗ്രഹം സാധിച്ചു.



മന്ത്രി എല്ലാ ദിവസവും നായ്ക്കൾക്ക് നല്ല ഭക്ഷണവും വെള്ളവും കൊടുത്തു.


അവയെ കുളിപ്പിക്കുകയുംഅവയുടെ കൂട് വൃത്തിയാക്കി സൂക്ഷിക്കുകയും ഒക്കെ ചെയ്തു...



അങ്ങനെ പത്തു ദിവസം കഴിഞ്ഞു..






മന്ത്രിയുടെ ശിക്ഷ നടപ്പാക്കേണ്ട ദിവസം എത്തി.






മന്ത്രിയെ നായ്ക്കൾക്ക് മുന്നിലേക്ക് എറിഞ്ഞു കൊടുക്കാൻ രാജാവ് ഉത്തരവിട്ടു..





ഭടന്മാർ രാജാവിന്റെ ഉത്തരവ് അനുസരിച്ചു..




പക്ഷെ..





നായ്ക്കളുടെ കൂട്ടിൽ കണ്ട കാഴ്ച എല്ലാവരെയും അമ്പരപ്പിച്ചു...








അതിക്രൂരന്മാരായ നായ്ക്കൾ മന്ത്രിയുടെ മുന്നിൽ വാലാട്ടി സ്നേഹം പ്രകടിപ്പിക്കുന്നു,മന്ത്രിയുടെ കാൽ പാദങ്ങൾ അവ നക്കുന്നു...









നായ്ക്കളുടെ പെരുമാറ്റംകണ്ടു ഒരു നിമിഷം സ്തബ്ധനായ രാജാവ് ദേഷ്യത്തോടെ അലറി ചോദിച്ചു...




ഈ നായ്ക്കൾക്ക് എന്ത് പറ്റി..?



ഇത് കേട്ട മന്ത്രി വിനീതനായി രാജാവിനോട് പറഞ്ഞു..




``അല്ലയോ മഹാരാജൻ.. ഞാൻ താങ്കളെ കഴിഞ്ഞ പത്തു വര്ഷക്കാലം സേവിച്ചു...



എന്നിട്ടും എന്നിൽ നിന്ന് ആദ്യമായി ഒരു തെറ്റു സംഭവിച്ചപ്പോൾ താങ്കൾ എനിക്ക്മരണ ശിക്ഷ വിധിച്ചു,



എന്നാൽ കഴിഞ്ഞ 10 ദിവസം ഞാൻ ഈ നായ്ക്കളെ പരിച്ചരിച്ചപ്പോൾ അവ എന്നോട് അതിന്റെ നന്ദി കാണിക്കുന്നു..

സ്നേഹം കാണിക്കുന്നു...!





രാജാവിനു തൻറെ തെറ്റു മനസിലായി...



അദേഹം അപ്പോൾ തന്നെ ആ നായ്ക്കളെ മാറ്റി 10 ചെന്നായ്ക്കളെ കൊണ്ടുവന്നു.. 💪💪


എന്നിട്ട് മന്ത്രിയെ അവയ്ക്ക് മുന്നിലിട്ടുകൊടുത്തു...!


പ്ലിംഗ്...!😁😁😁DD



ഗുണപാഠം: 🏃🏃🏃🏃

കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും..

😀😀😀😝😝

പെട്രോൾ ഡീസൽ വില കൂട്ടുന്നതിൽ സാധാരണക്കാർ ആശങ്കപ്പെടെണ്ടതില്ല
പെട്രോൾ ഡീസൽ വില കൂട്ടുന്നതിൽ സാധാരണക്കാർ ആശങ്കപ്പെടെണ്ടതില്ല . അതിനു പിറകിൽ ഒളിഞ്ഞിരിക്കുന്ന വലിയ നന്മ കാണാൻ ശ്രമിക്കണം നമ്മൾ ...
ഇങ്ങനെ വില കൂട്ടിക്കൂട്ടി ഇന്ത്യയിലെ സാധാരണക്കാർക്ക് പെട്രോൾ ഉത്പന്നങ്ങൾ വാങ്ങാൻ പറ്റാണ്ടാവും അവർ പെട്രോളിനെ വെറുക്കും തുടർന്ന് റിലയന്സ് പോലുള്ള വന്കിടകൾ കുത്തുപാളയെടുക്കും , എണ്ണ ഉല്പ്പാദന രാജ്യങ്ങൾ ഇന്ത്യക്ക് മുന്നില് മുട്ടുകുത്തും ..നമുക്ക് നമ്മുടെ സ്വന്തം രാജ്യത്ത് തന്നെ കാളവണ്ടികൾ ഉണ്ടാക്കി മേക്ക് ഇൻ ഇന്ത്യ എന്ന സ്വപ്നം യാഥാർത്യമാക്കാം .. ഒരു കുടുംബത്തിൽ ഒരു കാള വണ്ടി എന്ന കണക്കിൽ ഉണ്ടാകുമ്പോൾ അതുവഴി പൊലൂഷൻ നാട്ടിൽ കുറയും... മാരക രോഗങ്ങൾ നമുക്ക് അന്യമാകും .. തുടർന്നു രോഗമില്ലാത്ത രാജ്യത്ത് മരുന്ന് വിലക്കാൻ പറ്റാതെ അമേരിക്കയും ബ്രിട്ടനും ചമ്മിപ്പോകും ...ഒരു വീട്ടിൽ മിനിമം രണ്ടു മാടുകളെ എങ്കിലും നമുക്ക് വളർത്തേണ്ടി വരും, അവയ്ക്ക് പുല്ലുവെട്ടി കൊടുക്കുന്ന നമ്മൾ നമ്മളറിയാതെ തന്നെ സ്വഛ് ഭാരത്തിന്റെ ഭാഗമാവും .. ഈ മാടുകളെ നമ്മൾ എല്ലാരും ജാതി മത ഭേദമന്യേ സ്നേഹിച്ചു തുടങ്ങും .. പിന്നൊരിക്കലും നമ്മൾ ബീഫ് കഴിക്കില്ല ..അങ്ങനെ നമ്മുടെ രാജ്യത്ത് ആ അച്ഛാ ദിൻ *(മേരാ പ്യാര ദേശ് വാസിയോം.)* എന്ന സ്വപ്നം സംജാതമാകും...

ലങ്കാദഹനം കഴിഞ്ഞു വന്ന ഹനുമാൻ
ലങ്കാദഹനം കഴിഞ്ഞു വന്ന ഹനുമാൻ രാമനോട്: ജയ് ശ്രീറാം... പ്രഭോ. ഈ ഭക്തൻ ലങ്കാദഹനം നടത്തിയിട്ടാണ് തിരിച്ചു വന്നിട്ടുള്ളത്.

രാമൻ: ഭക്തവത്സല, എങ്ങിനെയാണ് നീ ആ കർത്തവ്യം നിർവഹിച്ചത്?

ഹനുമാൻ: വാലിൽ തീ പിടിപ്പിച്ചുകൊണ്ടു ആണ് പ്രഭോ.

രാമൻ: എന്തിനാണ് നീ അത്രയും റിസ്‌ക് എടുത്തത്. കുറച്ച് gelusil പോരായിരുന്നോ? വേഗം ദഹിച്ചേനെ.

#ഹ_ഹ_ഹ
#നടേശകൊല്ലണ്ട

തള്ള്......
തള്ള്......

പാതിരാത്രി 3 മണി മഴയും പെയ്യുന്നു. ഒരു വീട്ടിൽ ഭാര്യയും ഭർത്താവും ഉറങ്ങുകയായിരുന്നു . അപ്പോൾ ആ വീട്ടിലെ കതക് ആരോ തട്ടുന്നു. ശബ്ദം കേട്ടു ഭർത്താവ് എഴുന്നേറ്റു പോയി കതകുതുറന്നു നോക്കിയപ്പോൾ അവിടെ കണ്ടത് കുടിച്ച് ലെക്കില്ലാതെ നിൽക്കുന്ന ഒരാളെയാണ്.

"സാർ എന്നെ ഒന്ന് സഹായിക്കണം ....ഒന്ന് തള്ളിത്തരണം"

ആ കുടിയൻ പറഞ്ഞു.

"എന്നെക്കൊണ്ട് പറ്റൂല... പാതിരാത്രി 3 മണിക്ക് വന്നിരിക്കുന്നു കുടിച്ച് ലെക്കില്ലാതെ ഈ മഴയത്ത് പൊയ്ക്കോ ഇവിടെനിന്ന് ..." ഇത്രയും പറഞ്ഞുകൊണ്ട് ഭർത്താവ് കതക് ശക്തിയായി വലിച്ചടച്ചിട്ട് കട്ടിലിൽ പോയി കിടന്നു .

ഭാര്യ ചോദിച്ചു "ആരായിരുന്നു അവിടെ? " "ഏതോ ഒരു കുടിയൻ. ..കാറോ എന്തോ തള്ളി കൊടുക്കാൻ പറഞ്ഞു"

"എന്നിട്ട് നിങ്ങൾ സഹായിച്ചോ. .." പിന്നേ ഈ പാതിരാത്രിയിലാണ് സഹായം ...മഴയുംപെയ്യുന്നു ... ആരെങ്കിലും പോകുമോ."

"മുന്നുമാസം മുൻപ് നമ്മുടെ കാർ കേടായി നടുറോട്ടിൽ കിടന്നപ്പോൾ ആരോ രണ്ടുപേർ നമ്മളെ സഹായിച്ചില്ലേ... ദൈവം കുടിയന്മാരേയും സ്നേഹിക്കുന്നു. "

എന്നുപറഞ്ഞ് ഭാര്യ കുടിയനെ സഹായിക്കാൻ ഭർത്താവിനെ നിർബന്ധിച്ചു പുറത്തേക്കയച്ചു .

മനസ്സില്ലാമനസ്സോടെ ഭർത്താവ് ഉടുപ്പെടുത്തിട്ട് വെളിയിലെ ഇരുട്ടിലേക്ക് പോയി. മഴയും ഇരുട്ടുമായതിനാൽ ഒന്നും കാണാൻ പറ്റുന്നില്ല. ഇരുട്ടിലേക്കു നോക്കി ഭർത്താവ് ഉറക്കെ വിളിച്ചുചോദിച്ചു ...

"നിങ്ങൾ ഇപ്പോഴും അവിടെയുണ്ടോ....?"

ഇരുട്ടിൽ നിന്നും ഉടനെ വന്നു മറുപടി..." ഞാനിവിടുണ്ട് സാർ" കുടിയൻ ."

"അതേ എന്തോ ഒന്ന് തള്ളിത്തരാമോ എന്ന് ചോദിച്ചില്ലേ...
സഹായിക്കാം "

"അതേ സാർ ഒന്ന് തള്ളിവിട്ടുതന്നാൽ വളരെ ഉപകാരമായിരിക്കും"

"ശരി നിങ്ങളെവിടെയാണ് ?, എനിക്ക് കാണാൻ പറ്റുന്നില്ല"

"ഞാനിവിടെത്തന്നെയാണ്. മുറ്റത്തെ ഈ ഊഞ്ഞാലിൽ ഇരിക്കുകയാണ്.

ഒന്ന് തള്ളിവിട് ആടെട്ടേ......" 😅😄😄😅

വലിയുപ്പ വേഗം പോയീ ഒളിച്ചോ
വലിയുപ്പ പേരക്കുട്ടികളോട്: മോനെ വേഗം പോയീ ഒളിച്ചോ നിന്‍റെ ടീച്ചര്‍ വരുനുണ്ട്..ഇന്ന് നീ സ്കൂളില്‍ പോയിട്ടില്ലലോ..?

വലിയുപ്പ പോയീ ഒളിച്ചോ..വലിയുപ്പ മരിച്ചു പോയന്നു ആണ് ടീച്ചറോട്‌ വിളിച്ചു ഞാന്‍ പറഞ്ഞത്


View Next Page



About Us | Contact Us | Android App | Privacy Policy | Unregister | Sitemap
Copyright © 2012-2026 JokesMalayalam.com. All Rights Reserved